ആകെ പേജ്‌കാഴ്‌ചകള്‍

2012, ഡിസംബർ 13, വ്യാഴാഴ്‌ച

തസ്കര വിലാപം




കള്ളൻ കടന്നു ഗൃഹത്തിലൊരു ദിനം
കൊള്ള നടത്തുവാനന്നൊരു രാത്രിയിൽ
ഒച്ചയുണ്ടാക്കാതെ പൊന്നും, പണക്കെട്ടു-
മൊക്കെയെടുത്തൊരു ഭാണ്ഡം ചമച്ചവൻ
കിണ്ണവും കിണ്ടിയും ചെന്നെടുത്തീടവെ
തിണ്ണം കലപില ശബ്ദമുയർന്നുപോയ്‌
ഞാനുറങ്ങീടുകയായിരുന്നൂ പൊൻ കി-
നാവിൽ മുഴുകിയാരാത്രിയിലെങ്കിലും
അച്ഛനുമമ്മയും കൂട്ടരും ചെന്നങ്ങു
മച്ചിൽ പതുങ്ങിയ കള്ളനെ കണ്ടെത്തി
കൈകളും കാൽകളും കെട്ടിയാക്കള്ളനെ
കൈക്രിയ ചെയ്യാൻ തുടങ്ങിയ വേളയിൽ
ഞാനുണർന്നൂ, കൺ മിഴിച്ചു, ഉയരുന്ന
ദീനമാം ശബ്ദങ്ങൾ കേട്ടിട്ടടുക്കവെ
പാവമാ കള്ളൻ വിലപിപ്പൂ, കഷ്ടമീ

പാതകം ചെയ്യുവതെന്തീ മുതിർന്നവർ?
ചെന്നു തലോടുവാൻ തോന്നിമേ, മുമ്പിലാ-
ഖിന്നനാം കള്ളനെ, പുത്തൻ കവിതയെ !

(കടപ്പാട്‌ - ടാഗോർ)

5 അഭിപ്രായങ്ങൾ: